Monday 3 September 2018

MATHA GURUPRIYA ARTICLE-3

പുനര്ചിന്തനം
(ആത്യാത്മിക വഴിയിലൂടെ) ഒന്നാം ഭാഗം
മാതാഗുരുപ്രിയ
,ഗുരുപ്രീയമഠംകൊട്ടാരക്കര, വെട്ടിക്കവല പി.ഒഫോണ്‍ : 9447719657, 9074792733

(സാമൂഹ്യ സാംസ്ക്കാരിക ആദ്ധ്യാത്മീക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയയായ  മാതാഗുരുപ്രീയ ശ്രി നാരായണാഗുരുവിൻറെ ദർശനങ്ങൾ  ഉൾകൊണ്ട  ഒരു ശ്രി നാരായണ ഭക്തയാണ് .അജ്ഞതയിലും അന്ധവിശ്വാസത്തിലും ആണ്ടുകിടന്ന നൂറുകണക്കിന് ആളുകളെ  വെളിച്ചത്തിലേക്ക് നയിക്കാൻ  മാതാഗുരുപ്രീയക്ക്‌ കഴിഞ്ഞിട്ടുണ്ട് .2004 ൽ  ആണ് സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകയായ  ശ്രിമതി. രത്നമണി  മാതാഗുരുപ്രീയ  എന്ന നാമഥേയത്തിൽ ആദ്ധ്യാത്മീക മേഖലയിലേക്ക് പ്രവേശിക്കുന്നത്.    ഭാരതത്തിനകത്തും പുറത്തുമായി വിവിധ സ്ഥലങ്ങൾ സന്ദർശിച്ച്  ഗുരുസന്ദേശം നൽകി വരുന്നു .)
ഈ സമീപസമയത്തുണ്ടായ പ്രകൃതിയുടെ മഹാപ്രതിഭാസം കേരളത്തില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഞെട്ടലേടെയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. പ്രളയത്തില്‍പ്പെട്ടുപോയ നമ്മുടെ സഹോദരജീവികള്‍ അനുഭവിച്ച ദുരിതങ്ങള്‍ വര്‍ണ്ണിക്കാവുന്നതിലും അതീതമാണ്.

ഒരുപക്ഷേ പ്രപഞ്ചത്തിന്റെ സൃഷ്ടിയുടെ തുടക്കം മുതല്‍ നാളിതുവരെയുള്ള കാലചക്രത്തിന്റെ കറക്കത്തില്‍ പ്രകൃതി നമുക്ക് തന്നിട്ടുള്ള സ്‌നേഹവും സ്വാന്തനവും, മറിച്ച് രൗദ്രഭാവവും, സംഹാരഭാവവും. ഇത് നമുക്ക് വ്യക്തമായും ഋഷീശ്വരന്മാര്‍ പറഞ്ഞിട്ടുള്ളതാണ്.ഈ പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്റെ അടിത്തറ സത്യത്തേയും ധര്‍മ്മത്തേയും ആശ്രയിച്ചാണ് എന്ന് പുരാണ പുസ്തകങ്ങളില്‍ അഥവാ രാമായണം, ഭാഗവതം, ഖുറാന്‍, ബൈബിള്‍, ഭഗവത്ഗീത മുതലായ മഹത്ഗ്രന്ഥങ്ങളില്‍ ഋഷീശ്വരന്മാര്‍ പ്രതിപാതിച്ചിട്ടുള്ളതാണ്.സത്യത്തേയും ധര്‍മ്മത്തേയും ആശ്രയിച്ചുള്ള പ്രപഞ്ചത്തിന്റെ നിലനില്‍പ്പിന്റെ കണക്കുകൂട്ടല്‍ തെറ്റുമ്പോഴാണ്‍ പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്. ധര്‍മ്മമാണ് പ്രപഞ്ചത്തിന്റെ പ്രാണവായു. അത് കുറയുമ്പോള്‍ ഉണ്ടാകുന്ന പ്രകൃതിക്ഷോഭം കാലാകാലങ്ങളില്‍ നടന്നു വരുന്ന ഒരു പ്രക്രിയയാണ്.

സത്യവും ധര്‍മ്മവും നിലനിര്‍ത്തി പ്രപഞ്ചത്തിന്റെ നിലനില്‍പ്പ് കാത്തുസൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് മനുഷ്യര്‍, മനുഷ്യര്‍ ദൈവത്തിന്റെ യന്ത്രങ്ങളാണ്. അങ്ങനെയുള്ള മനുഷ്യര്‍ മോഹവലയങ്ങളില്‍പ്പെട്ട് ഞാനെന്നും, എന്റേതെന്നും, എനിക്കെന്നുമുള്ള അവസ്ഥയിലേക്ക് കാടു കേറിയ ചിന്താഗതിയില്‍ അവരിലെ സത്യവും ധര്‍മ്മവും കൈവിട്ടുപോകുന്നു. അങ്ങനെ വരുമ്പോള്‍ ദൈവത്തിന്റെ, അഥവാ സൃഷ്ടികര്‍ത്താവിന്റെ യന്ത്രമായ മനുഷ്യര്‍ ഉപയോഗശൂന്യമായ വസ്തുക്കളായി മാറിക്കൊണ്ടിരിക്കുന്നു.അങ്ങനെയുള്ള മനുഷ്യരെ മനുഷ്യരൂപത്തിലുള്ള മൃഗങ്ങള്‍ എന്നാണ് ഋഷീശ്വരന്മാര്‍ വിശേഷിപ്പിച്ചിട്ടുള്ളത്.

അങ്ങനെയുള്ള സമയങ്ങളിലാണ് ലോകരക്ഷാര്‍ത്തം ഈശ്വരന്‍ മനുഷ്യരൂപത്തില്‍ വന്നവരാണ് നാം വിശ്വസിക്കുന്ന ശ്രീബുദ്ധന്‍, ശ്രീ യേശു, നബി തിരുമേനി, ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, ശ്രീനാരായണഗുരു തുടങ്ങിയ ഋഷീശ്വരന്മാര്‍. ഈശ്വരസാക്ഷാത്കാരം നേടി അവര്‍ വനാന്തരങ്ങളില്‍ തപസ്സു ചെയ്ത് ലോകത്തെ രക്ഷിക്കുന്നു എല്ലാ ഋഷീശ്വരന്മാരും കഠിനതപസ്സിലൂടെ നേടിയെടുത്ത സത്യങ്ങള്‍ ശിഷ്യഗണങ്ങള്‍ അത് പകര്‍ത്തി തന്നതാണ് നാം വിശ്വസിക്കുന്ന മഹത്ഗ്രന്ഥങ്ങള്‍.

എല്ലാ മതത്തിന്റെയും സാരം ഒന്നുതന്നെ നാരായണഗുരു വചനം മനസ്സിലാക്കുമ്പോള്‍ എല്ലാ വസ്തുക്കളിലും അടങ്ങിയിരിക്കുന്നത് ഒന്ന് തന്നെയെന്നും വ്യത്യസ്ഥമായ രൂപത്തിലും വ്യത്യസ്ഥമായ നാമത്തിലും നാം സങ്കല്‍പ്പിക്കുന്നത് അവസാനം നമ്മളിലൂടെ അത് യാദാര്‍ത്ഥ്യമാകുന്നു. അത് ശാസ്ത്രീയമായി നമുക്ക് തെളിയിക്കാവുന്നതാണ്.

ഈശ്വരസാക്ഷാത്കാരം നേടാനുള്ള ഏകമാര്‍ഗ്ഗം പ്രാര്‍ത്ഥനയാണ്. പ്രാര്‍ത്ഥന അഥവാ ആരാധന നടത്തേണ്ടത് അധരംകൊണ്ടല്ല, ഹൃദയംകൊണ്ടാണ്. ശാസ്ത്ര സാങ്കേതിക വിദ്യകളില്‍ അത്യുന്നതങ്ങളില്‍ എത്തിച്ചേര്‍ന്ന കാലഘട്ടമാണ് ഇത്. (നാം നേരിടുന്ന വര്‍ത്തമാന കാലം) മനുഷ്യമനസ്സില്‍ അടിഞ്ഞുകൂടി കിടക്കുന്ന ദുര്‍ഗുണങ്ങള്‍ മനസ്സില്‍നിന്നും അകറ്റി പകരം സ്‌നേഹം, സത്യം, ധര്‍മ്മം, സാഹോദര്യം എന്നീ സദ്ഗുണങ്ങളെക്കൊണ്ട് സമ്പന്നമാക്കിയാല്‍ ഈശ്വര സാക്ഷാത്കാരം കിട്ടുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ശ്രീനാരായണ ഗുരുദേവന്‍ അവദൂതനായി നടന്ന കാലഘട്ടം, അന്ന് തൊട്ടുകൂടായ്മയും അധര്‍മ്മവും കൊടികുത്തിവാണ കാലം, മറ്റൊന്ന് ദൈവത്തിന്റെ ഗ്രൂപ്പുകള്‍, വ്യത്യസ്ഥ മതങ്ങളും വ്യത്യസ്ഥ ജാതിയും. ഇത് മനസ്സിലാക്കി ദൈവത്തിന്റെ ആകെ തുക എന്താണെന്ന് അറിയുവാന്‍ ഗുരു മരുത്വാമലയില്‍ പോയി കഠിന തപസ്സ് അനുഷ്ടിച്ചു. അവിടെനിന്ന് പരമാത്മജ്ഞാനം കിട്ടി. താനും പരബ്രഹ്മവസ്ഥുവും ഒന്നുതന്നെയെന്ന സത്യം തെളിഞ്ഞുകണ്ടു. കര്‍മ്മത്തിലൂടെ അനുഷ്ടിക്കുവാന്‍ ഗുരു വിളമ്പരം ചെയ്തു (മരുത്വാമലയിലെ തപസ്സിനെക്കുറിച്ച് ലേഖനത്തിന്റെ രണ്ടാം ഭാഗത്തില്‍ വ്യക്തമാക്കുന്നതാണ്)

പരമാത്മജ്ഞാനം കിട്ടിയ ഗുരുദേവന്‍ അന്നത്തെ ഭരണാധികാരികള്‍, അന്നത്തെ പ്രമാണിമാര്‍, ഇവരുടെ ഇടയില്‍ സത്യം വെളിപ്പെടുത്തിയാല്‍ ഗുരുവിനെ തേജോവധം ചെയ്യുമായിരുന്നു. അതുകൊണ്ട് ഗുരു അഡ്ജസ്റ്റ്‌മെന്റിനെന്നോണം അധര്‍മ്മമാകുന്ന കുത്തൊഴുക്കിന് അനുകൂലമായി നീന്തിക്കൊണ്ട് ഗുരു ഒഴുക്കിന്റെ ദിശയെ മാറ്റുകയാണ് ചെയ്തത്.

അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയിട്ട് കളഭംകോട് കണ്ണാടി പ്രതിഷ്ഠിച്ചു. അതിലൂടെ ആത്മാവിനെ ഉപദേശിക്കുന്ന നൂറ് പദ്യം ഗുരു എഴുതി. അതില്‍ പ്രതിപാതിച്ചിരിക്കുന്നത് തന്നിലിരിക്കുന്ന ഈശ്വരനെ താന്‍ കണ്ടെത്തൂ എന്നാണ്. അങ്ങനെ കണ്ടെത്തുമ്പോള്‍ മനുഷ്യമനസ്സിലെ അന്ധതയാകുന്ന് ഇരുട്ട് മാറി അറിവാകുന്ന പ്രകാശമായി മനുഷ്യന്‍ മാറുന്നു. അതിനെയാണ് ഗുരു മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നരുളിയത്. ഇന്ന് മനുഷ്യര്‍ക്ക് ഭക്തിയുണ്ട് പക്ഷേ ഭയമില്ല. ഭയഭക്തിയുണ്ടെങ്കിലേ ഈശ്വരനെ തിരിച്ചറിയുവാന്‍ കഴിയുകയുള്ളൂ. ഇങ്ങനെ ഒരു ദുരന്തം വന്നപ്പോള്‍ എല്ലാവരും ആ ദുരന്തത്തെ ഭയഭക്തിയോടെയാണ് കണ്ടത്. കാരണം, അദൃശ്യമായ ഒരു ശക്തി നമ്മെ പിന്തുടരുന്നു. ആ ശക്തി അറിയാതെ ഒരു തുരുമ്പു പോലും അനങ്ങില്ല എന്ന സത്യം എല്ലാവരും അറിഞ്ഞിരിക്കണം. അതിനാല്‍ ഈശ്വരന്‍ അറിയാതെയല്ല പ്രകൃതിയുടെ ഈ മഹാപ്രതിഭാസം നടന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട നമ്മുടെ കൊച്ച് കേരളം ശ്രീ അയ്യപ്പന്റെയും ശ്രീനാരായണഗുരുവിന്റെയും പാദസ്പര്‍ശമേറ്റ ദൈവത്തിന്റെ നാട് എന്ന് വിശേഷിപ്പിക്കുന്ന കൊച്ചു കേരളത്തില്‍ വന്ന് ജനിച്ചവരെല്ലാം ഈശ്വരീയത കൂടുതലുള്ളവരാണ്. അതിന്റെ തെളിവാണ് നമ്മുടെ സഹോദരജീവികള്‍ ദുരന്തത്തില്‍പ്പെട്ട് പോയപ്പോള്‍ അവരെ രക്ഷിക്കാന്‍ മതവും രാഷ്ട്രീയവും എല്ലാം മറന്ന് ഒറ്റമനസ്സോടെ മാനവസേവ ചെയ്തതും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതും. ഇത് ലോകത്ത് തന്നെ ഒരു മാതൃകയാണ്. അതുപോലെ സംപൂജ്യനായ നമ്മുടെ മുഖ്യമന്ത്രി കാണിച്ച ആത്മധൈര്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു നിമിഷം പോലും പാഴാക്കാതെ സന്ദര്‍ഭോചിതമായ തീരുമാനങ്ങള്‍ അതിന്റെ വിജയവും ഒരുകാലത്തും മറക്കാനാകാത്തതാണ്. പറയാതിരിക്കാന്‍ നിവര്‍ത്തിയില്ല.

എനിക്ക് ജാതിയില്ല, മതമില്ല, രാഷ്ട്രീയമില്ല. ഗുരുവചനം ഉള്‍ക്കൊണ്ട് ജീവിക്കുന്ന ഗുരുഭക്തയായ സ്വാമിനിയാണ്. ഇരുപത് വര്‍ഷമായി ആത്മീയരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്വാമിനി എന്ന നിലക്ക് ഈ പ്രളയസമയത്ത് അങ്ങ് ജനങ്ങളോട് കാണിച്ച സ്‌നേഹവും സ്വാന്തനവും വാക്കുകള്‍ കൊണ്ട് പറഞ്ഞുതീര്‍ക്കാവുന്നതല്ല. അങ്ങയ്ക്ക് ഈ അവസരത്തില്‍ സ്‌നേഹത്തിന്റെയും, ശാന്തിയുടെയും, സമാധാനത്തിന്റെയും ആയിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു. അതോടൊപ്പം ദീര്‍ഘായുസ്സും ആരോഗ്യവും കര്‍മ്മശേഷിയും നീണാള്‍ വാഴട്ടെ എന്ന് സര്‍വ്വശക്തനായ ദൈവത്തെ പ്രാര്‍ത്ഥിച്ചുകൊള്ളുന്നു. ദൈവത്തിന്റെ നാടായ കൊച്ചു കേരളത്തിലെ ഇപ്പോഴത്തെ ഐക്യം നിലനിര്‍ത്തി നമ്മുടെ കേരളം ലോകത്തിന്റെ തന്നെ പ്രകാശഗോപുരമായി മാറട്ടെ എന്ന് പ്രത്യാശിക്കുന്നു
 തുടരും…..

Wednesday 18 July 2018

ആരോഗ്യ സെമിനാറും ഹൃദ്രോഗ ബോധവൽക്കരണ ക്ലാസും


ആരോഗ്യ സെമിനാറും ഹൃദ്രോഗ ബോധവൽക്കരണ ക്ലാസും


പൊലീസ് ഓഫീസേഴ്സിനു വേണ്ടി നടത്തുന്ന ആരോഗ്യ സെമിനാറും ഹൃദ്രോഗ ബോധവൽക്കരണ ക്ലാസുംഇന്ത്യ മെഡിക്കൽ അസോസിയേഷൻ (IMA ) സെമിനാര് ഹാളിൽ വച്ച് നടത്തി. കൊല്ലം റൂറൽ  S .P  ബി .അശോകൻ IPS  ഉത്‌ഘാടനം ചെയ്തു .ഡോക്ടർ ജോൺസൻ ജോർജ് ,പ്രൊഫ്. ജോൺ കുരാക്കാർ ,ഡോക്ടർ ജയശ്രി  എന്നിവർ പ്രസംഗിച്ചു . ഉദ്ഘാടനത്തിന് ശേഷമുള്ള ക്ലാസ്സുകൾക്ക്   ഡോക്ടർ ജോൺസൻ ജോർജ്  നേതൃത്വം നൽകി.

Prof. John Kurakar

Tuesday 17 July 2018

റഷ്യ ,ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ നല്കിയ പാഠങ്ങള് ഇന്ത്യക്ക് ഉൾകൊള്ളാൻ കഴിയുമോ ?

റഷ്യ ,ക്രൊയേഷ്യ എന്നീ രാജ്യങ്ങൾ നല്കിയ പാഠങ്ങള് ഇന്ത്യക്ക് ഉൾകൊള്ളാൻ കഴിയുമോ ?
സംഘാടന മികവിലും ആതിഥേയത്വത്തിലും റഷ്യ ലോകത്തിന്റെ മനസ്സു കവരുകതന്നെചെയ്തു. 12 സ്റ്റേഡിയങ്ങളിലായി ലോകോത്തര നിലവാരത്തിലുള്ള മത്സരങ്ങളാണു നടന്നത്. 130 കോടിയിലധികം ജനങ്ങളുള്ള  ഇന്ത്യയുടെ കാര്മാണ് കഷ്‌ടം . എല്ലാ ലോകകപ്പുകളെയും പോലെ ഇത്തവണയും ഇന്ത്യന് ആരാധകര് ടിവിക്കുമുന്നിലിരുന്ന്  മറ്റ് രാജ്യങ്ങള്ക്ക് വേണ്ടി ആര്ത്തുവിളിച്ച്  കയ്യടിക്കുന്നു .2022 ലെ ഖത്തര് ലോകകപ്പില്  യോഗ്യത നേടാനാവുമെന്ന പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം അല്ലെങ്കിൽ മറ്റുരാജ്യങ്ങള്ക്കുവേണ്ടി നമുക്ക് ആര്ത്തുവിളിക്കാം, കയ്യടിക്കാം.

 കഴിഞ്ഞ 32 ദിനരാത്രങ്ങള് കാല്പ്പന്തുകളി പ്രേമികളെ ആവേശത്തിലാറാടിച്ച 21-ാമത് ലോകകപ്പ് ഫുട്ബോള് ചാമ്പ്യന്ഷിപ്പിന് കൊടിയിറങ്ങി. 20 വര്ഷത്തിനുശേഷം ഫ്രഞ്ച് പോരാളികള് ലോകചാമ്പ്യന്മാരാകുന്നത് കണ്ടാണ് ലോകകപ്പിന്റെ സമാപനം. ഞായറാഴ്ച രാത്രി നടന്ന വാശിയേറിയ പോരാട്ടത്തില് , ചരിത്രത്തിലാദ്യമായി ഫൈനലിലെത്തിയ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളുകള്ക്ക് പരാജയപ്പെടുത്തിയായിരുന്നു . 20 വര്ഷത്തിനുശേഷമാണ് ഫ്രാന്സ് ലോകകിരീടം നേടിയത്. 1998-ല് സ്വന്തം മണ്ണിലായിരുന്നു അവരുടെ ആദ്യ ലോകകപ്പ്. അന്ന് ടീമിന്റെ നായകനായിരുന്ന ദിദിയര് ദെഷാംപ്സാണ് ഇന്ന് കോച്ച്.  കളിക്കാരനായും കോച്ചായും ലോകകപ്പ് സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് ദെഷാംപ്സ്.

ഈ ലോകകപ്പില് മത്സരിച്ച  32 ടീമുകളില് ഏറ്റവും കരുത്തുറ്റ നിരയായിരുന്നു ഫ്രാന്സിന്റേത്. കോച്ച് ദിദിയര് ദെഷാംപ്സിന്റെ അനുഭവസമ്പത്തും  ഫ്രഞ്ച് കുതിപ്പിന് കരുത്തായി. ഏകദേശം 42 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യവും തലയുയര്ത്തിപ്പിടിച്ചുതന്നെയാണ് ലോകകപ്പില് നിന്ന് മടങ്ങുന്നത്. ഫൈനലില് ഫ്രാന്സിനോട് തോറ്റെങ്കിലും ഫ്രാന്സിനൊപ്പം തന്നെ ക്രൊയേഷ്യയുടെ വീരഗാഥയും ഫുട്ബോള് ചരിത്രത്തില് രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു.ലോകകിരീടം ചൂടിയ ഫ്രാന്സിന്റെ 23 അംഗ ടീമില് 15 പേര് ആഫ്രിക്കയില് വേരുള്ളവരാണ്.കളിച്ച 7 മത്സരങ്ങളില് ഒരെണ്ണം പോലും തോല്ക്കാതെയാണ് ഫ്രാന്സ് കിരീടത്തിലേക്ക് കുതിച്ചത്. ആറില് ജയിച്ചപ്പോള് ഗ്രൂപ്പ് പോരാട്ടത്തില് ഡെന്മാര്ക്കിനെതിരെ സമനില പാലിച്ചു. ലോക കിരീടത്തിലേക്കുള്ള കുതിപ്പില് രണ്ട് മുന് ചാമ്പ്യന്മാര്ക്ക് പുറത്തേക്കുള്ള വഴിയും ഫ്രഞ്ച് പോരാളികള് തുറന്നുകൊടുത്തു. പ്രീ ക്വാര്ട്ടറില് അര്ജന്റീനയും ക്വാര്ട്ടറില് ഉറുഗ്വെയുമാണ് ഫ്രഞ്ച് പടയോട്ടത്തില് വീണത്. സെമിയില് ബെല്ജിയവും ഹ്യൂഗോ ലോറിന്റെ ഫ്രാന്സിന് മുന്നില് കാലിടറി വീണു .

നിലവാരമുള്ള മത്സരങ്ങളും സുവര്ണ ഗോളുകളും സമ്മോഹന മുഹൂര്ത്തങ്ങളുമായിരുന്നു ഇരുപത്തിയൊന്നാമത് ഫിഫാ ലോകകപ്പിന്റെ സവിശേഷത, പരമ്പരാഗത ശക്തികളില് പലരും തുടക്കത്തില് തന്നെ പുറത്തായപ്പോള് പുതിയ ശക്തികളുടെ വരവായിരുന്നു മൈതാനങ്ങളെ ത്രസിപ്പിച്ചത്.പതിനൊന്ന് നഗരങ്ങളിലെ പന്ത്രണ്ട് വേദികളിലായി നടന്ന ലോകകപ്പിലെ ഒരു മല്സരത്തില് പോലും ഗ്യാലറികളില് സീറ്റ് ഒഴിഞ്ഞുകിടന്നില്ല. ഇന്ത്യയില് നിന്ന് പോലും ലോകകപ്പ് കാണാന് ഔദ്യോഗിക കണക്കുകള് പ്രകാരം 4800 പേരെത്തി. ഇനി നാല് വര്ഷം കഴിഞ്ഞ് ലോകകപ്പ് ഫുട്ബോള് ഏഷ്യയിലേക്ക് തിരിച്ചെത്തുകയാണ്. ഖത്തറാണ് വേദി. റഷ്യ നല്കിയ സുന്ദരചിത്രം ഖത്തറിന് മുന്നിലുണ്ട്. ഒരുക്കങ്ങളില് ഇപ്പോള് തന്നെ ബഹുദൂരം മുന്നിലുള്ള ഖത്തറില് 2022 നവംബര്-ഡിസംബര് മാസങ്ങളിലാണ് ലോകകപ്പ് നടക്കുന്നത് കാല്പ്പന്തിന്റെ ആഗോളീയതയില് ഇന്ത്യ എന്ന നമ്മുടെ രാജ്യം ഇപ്പോഴും പിറകില് തന്നെയാണ്. അടുത്ത വര്ഷം യു.എ.ഇയില് നടക്കുന്ന ഏഷ്യന് ഫുട്ബോളില് ഇന്ത്യ കളിക്കുന്നുണ്ട്. ആ കരുത്തില് വരാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മല്സരങ്ങളെ സമ്പന്നമാക്കിയാല് മുന്നോട്ട് പോവാന് നമുക്കാവും. കൊച്ചു രാജ്യങ്ങളായ ഐസ്ലാന്ഡും പാനമയുമെല്ലാം ലോകകപ്പ് കളിക്കുമ്പോള് നമ്മള് കാഴ്ച്ചക്കാരായി മാറുന്നത് ദയനീയമാണ്.



പ്രൊഫ്. ജോൺ കുരാക്കാർ

കനത്ത മഴയിൽ വെള്ളത്തിനടിയിലായ കേരള

കനത്ത മഴയിൽ വെള്ളത്തിനടിയിലായ കേരള
കനത്ത മഴയിൽ കേ എന്നീ രളത്തിൽ വ്യാപകനാശമാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്തൊന്നുമില്ലാത്ത വിധം, ഇടമുറിയാതെ പെയ്യുന്ന കനത്ത മഴയിൽ കേരളം വെള്ളത്തിലായിരിക്കുകയാണ് . ജീവനാശത്തിനും നാടൊട്ടാകെയുള്ള കൃഷിനാശത്തിനും പുറമേ, പ്രളയ, ഉരുൾഭീഷണിയിലുമാണു കേരളം. റോഡ്, റെയിൽ ഗതാഗതത്തെവരെ ബാധിച്ചു തിമിർത്തുപെയ്യുന്ന കാലവർഷം, സംസ്ഥാനത്തെ ദുരിതകാലത്തിലേക്കു തള്ളിവിട്ടുകഴിഞ്ഞു.
കനത്ത മഴയിൽ കേരളത്തിലെ പല മേഖലകളും ഒറ്റപ്പെട്ടുപോകുകയോ വെള്ളത്തിനടിയിലാകുകയോ ചെയ്തിട്ടുണ്ട്. സ്വത്തുനാശവും കൃഷിനാശവും വന്ന് എത്രയോ കുടുംബങ്ങൾ പെരുവഴിയിലായിക്കഴിഞ്ഞു. കുട്ടനാടടക്കം പലയിടങ്ങളും വെള്ളപ്പൊക്കഭീഷണിയിലായി. ഉരുൾപൊട്ടൽ ഭീഷണി മലയോരവാസികളുടെ ഉറക്കംകെടുത്തുന്നു. സംസ്ഥാനത്തു പലയിടത്തും ഒട്ടേറെ വീടുകൾ മരംവീണും മണ്ണിടിഞ്ഞും താമസയോഗ്യമല്ലാതായി. ഇടുക്കി മറയൂരില്‍ മഴക്കൊപ്പം വീശിയടിച്ച കൊടുംകാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. തൊടുപുഴ പൂമാലയിൽ ഉരുൾപൊട്ടി കൃഷിയിടം നശിച്ചു .കട്ടപ്പന, പീരുമേട്, വണ്ടിപ്പെരിയാർ, വെള്ളത്തൂവൽ എന്നിവിടങ്ങളിൽ മണ്ണിടിച്ചിൽഇടുക്കിയിലെ വിനോദസഞ്ചാരമേഖലകള്‍ ഒറ്റപ്പെട്ടു. കൊച്ചി-ധനുഷ്ക്കോടി പാത, സൈലന്റ് വാലി റോഡ്, കുമളി എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു
കലിതുള്ളുന്ന കാലവർഷം തീരദേശത്തേറെ നാശം വിതച്ചിട്ടുണ്ട്.  എറണാകുളം ,കോട്ടയം,പാലാ എന്നീ പ്രദേശങ്ങളൊക്കെ വെള്ളത്തിലാണ് .സർക്കാരിൽനിന്നുള്ള കരുതലും സഹായവും  ദുരിതബാധിതർക്കു ഉടൻ ലഭിക്കണം . ഒഴുകിവന്നു കെട്ടിക്കിടക്കുന്ന വെള്ളം പകർച്ചവ്യാധികളെ വിളിച്ചുവരുത്തുമെന്ന ആശങ്കയുമുണ്ട്.സംസ്ഥാനത്തു ജാഗ്രതാനിർദേശം നൽകിക്കഴിഞ്ഞിട്ടുണ്ടെങ്കിലും കനത്ത നാശംവിതയ്ക്കുന്ന പേമാരിക്കു മുന്നിൽ അധികൃതർപോലും പതറുന്നുണ്ടെന്നു പറയാം. വ്യക്തമായ ആസൂത്രണത്തിന്റെയും ഏകോപനത്തിന്റെയും അഭാവമാണ് ഓരോ മഴക്കെടുതിക്കാലത്തും കേരളം നേരിടുന്ന ഏറ്റവും വലിയ ദുരന്തം.

അശാസ്ത്രീയമായ വികസനം തന്നെയാണു വെള്ളക്കെട്ടിനു കാരണം. വെള്ളം ഒഴുകിപ്പോകാൻ ഫലപ്രദമായ സംവിധാനങ്ങൾ ഉണ്ടാകുന്നില്ല. നിലവിലുള്ള ഓടകളുടെയും തോടുകളുടെയും തുടർച്ചയായ പരിരക്ഷ നടക്കുന്നുമില്ല.പുഴകളും നീർത്തടങ്ങളും വ്യാപകമായി കയ്യേറ്റം ചെയ്യപ്പെട്ട സാഹചര്യത്തിൽ, കേരളത്തിൽ അതിശക്തമായൊരു മഴ പെയ്താലുണ്ടാകാവുന്ന ദുരന്തം ഭീകരമായിരിക്കുമെന്നു ദുരന്തനിവാരണ വിദഗ്ധർ ആവർത്തിച്ചു മുന്നറിയിപ്പു നൽകുന്നുണ്ട്. വനനശീകരണം, മണ്ണൊലിപ്പുമൂലം ആഴം കുറയുന്ന നദികളുടെ നാശം, ജലമൊഴുകിപ്പോകാൻ അനുവദിക്കാതെയുള്ള നിർമാണപ്രവർത്തനങ്ങൾ എന്നിവയെല്ലാം വെള്ളപ്പൊക്കത്തിന്റെ ആഴം കൂട്ടുന്നു. ദുരന്തനിവാരണത്തിനു കേരളം എത്രത്തോളം സജ്ജമാണെന്ന ആത്മപരിശോധനയും ആവശ്യമായിവരുന്നു. പ്രകൃതിക്ഷോഭങ്ങളെ തടഞ്ഞുനിർത്താനാവില്ലെങ്കിലും, അതുകൊണ്ടുള്ള ദുരന്തങ്ങൾ മുൻകൂട്ടി കണ്ട് പ്രതിരോധ നടപടികളും സത്വരരക്ഷാ നടപടികളും എടുക്കുകയാണ് അധികൃതരുടെ ചുമതല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ, കേരളത്തിലെ പ്രധാന നഗരങ്ങളിലെ വെള്ളപ്പൊക്ക സാധ്യതാഭൂപടത്തെ മുൻനിർത്തി മുൻകരുതൽനടപടികൾ അത്യാവശ്യമാണ്. പേമാരിക്കാലത്തെ ദുരന്തപാഠങ്ങൾ പിന്നീട് ഓർമയിലെടുത്തുവയ്ക്കുകയും വേണം.

പ്രൊഫ്.ജോൺ കുരാക്കാർ

Monday 16 July 2018

ലോകവും ഫുട്ബോളും 30 ദിവസം റഷ്യയിൽ

ലോകവും ഫുട്ബോളും 30 ദിവസം റഷ്യയിൽ

ഫിഫ ലോകകപ്പിന്റെ 21-ാം പതിപ്പാണ് 2018 ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടന്നത്. ജൂലൈ 15-നു നടന്ന ഫൈനലിൽ ക്രൊയേഷ്യയെ തോൽപ്പിച്ച് ഫ്രാൻസ് ജേതാക്കളായി. റഷ്യ ഉൾപ്പെടെ 32 രാജ്യങ്ങളാണ് ടൂർണമെന്റിൽ പങ്കെടുത്തത് . ഇതാദ്യമായാണ് റഷ്യയിൽ ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്. മാത്രമല്ല കിഴക്കേ യൂറോപ്പിലും ഇതാദ്യമായാണ് ഫുട്ബോൾ ലോകകപ്പ് നടക്കുന്നത്.. സാബിവാക്ക എന്ന ചെന്നായയാണ് ഈ ലോകകപ്പിന്റെ ഭാഗ്യചിഹ്നം. ടെൽസ്റ്റാർ 18 ആണ് ഔദ്യോഗിക പന്ത്. നിക്കി ജാം, വിൽ സ്മിത്ത്, എറ ഇസ്ട്രെഫി എന്നിവർ ചേർന്ന് പാടിയ ലിവ് ഇറ്റ് അപ്പ് ആണ് ഔദ്യോഗിക ഗാനം.32 ടീമുകളാണ് ഇത്തവണയും മത്സരിച്ചത് .11 നഗരങ്ങളിലെ 12 സ്റ്റേഡിയങ്ങളിലായി 64 മത്സരങ്ങളാണ് ആകെയുള്ളത്. മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ റഷ്യ 5-0 ന് സൗദി അറേബ്യയെ തോൽപ്പിച്ചു.

നിലവിലെ ചാമ്പ്യന്മാരായ ജർമ്മനി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി. 1938 ന് ശേഷം ആദ്യമായാണ് ജർമ്മനി പ്രീക്വാർട്ടർ കാണാതെ പുറത്താകുന്നത്. അവസാനം നടന്ന 5 ലോകകപ്പുകളിലും അതാത് നിലവിലെ ചാമ്പ്യന്മരുടെ അവസ്തയും ഇത് തന്നെയായിരുന്നു. 2002ൽ ഫ്രാൻസും 2010ൽ ഇറ്റലിയും 2014ൽ സ്പെയിനും ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്തായി.റഷ്യയിൽ അരങ്ങേറിയ ലോകകപ്പ് ഫുട്ബോളിന്റെ മായികവേദിയിൽനിന്ന് ലോക ചാംപ്യന്മാരുടെ കിരീടവുമായി ഫ്രാൻസ് മടങ്ങുകയാണ് .ക്രൊയേഷ്യയ്ക്കെതിരെ നടന്ന ഫൈനലിൽ ആധികാരികമായ വിജയമാണ് ഫ്രാൻസ് നേടിയത്. 1998ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിൽ ജേതാക്കളായി. 20 വർഷത്തിനുശേഷമുള്ള താണ്  ഈ  രണ്ടാമത്തെ വിജയം ഫ്രഞ്ച് ജനത ഈ വിജയം എല്ലാം മറന്ന് ആഘോഷിക്കുകയാണ്.

ലോകകപ്പ് ടീമിൽ വിവിധ രാജ്യങ്ങളിൽനിന്നു കുടിയേറിയവരുടെ പിന്മുറക്കാരുണ്ട്. പല വർഗക്കാർ, പല നിറക്കാർ, വിവിധ ഭാഷകൾ സംസാരിക്കുന്നവർ എന്നിങ്ങനെ ലോകത്തിന്റെ തന്നെ പരിച്ഛേദമായി ഫ്രാൻസ് ടീമിനെ കാണാം. അതേസമയം, 42 ലക്ഷം മാത്രം ജനസംഖ്യയുള്ള ക്രൊയേഷ്യ എന്ന കൊച്ചുരാജ്യം ഫൈനലിന്റെ വിധിയിൽ പരാജിതരാകുമ്പോഴും തലയുയർത്തിയാണു മടങ്ങുന്നത്. ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനൊപ്പം തന്നെ ക്രൊയേഷ്യയുടെ വീരഗാഥയും ഫുട്ബോൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞു.

സംഘാടന മികവിലും ആതിഥേയത്വത്തിലും റഷ്യ ലോകത്തിന്റെ മനസ്സു കവരുകതന്നെചെയ്തു. 12 സ്റ്റേഡിയങ്ങളിലായി ലോകോത്തര നിലവാരത്തിലുള്ള മൽസരങ്ങളാണു നടന്നത്.ഇന്ത്യ ഈ ലോകകപ്പ് വിജയം ശ്രദ്ധയോടെ കാണണം. 1956ലെ മെൽബൺ ഒളിംപിക്സിൽ സെമിഫൈനൽ വരെയെത്തിയതാണ് ഇന്ത്യൻ ഫുട്ബോൾ ടീം. 1951ലും 1962ലും ഏഷ്യൻ ഗെയിംസ് ഫുട്ബോളിൽ സ്വർണം നേടിയതും നാംതന്നെ. നിലവാരമുള്ള കളിക്കളങ്ങളും അക്കാദമികളും മികച്ച ഫുട്ബോൾ സംസ്കാരവുമുണ്ടെങ്കിൽ ഇന്ത്യക്കും നേടാൻ കഴിയും, ലോക കിരീടം. ഫുട്ബോൾ കാണാനുള്ളതു മാത്രമല്ല, കളിക്കാനുള്ളതു കൂടിയാണ് എന്ന തിരിച്ചറിവിലേക്കും ദീർഘദർശിത്വമുള്ള ഇടപെടലുകളിലേക്കും പന്തടിച്ചു മുന്നേറാൻ മുന്നേറാൻ കൂടിയുള്ളതാണന്ന് ഇന്ത്യ അറിയണം .

ഉദ്ഘാടന ദിവസം തുടങ്ങിയ ആവേശം മങ്ങലേൽക്കാതെ കലാശക്കളിവരെ നീണ്ട ലോകകപ്പെന്ന പേരിലായിരിക്കും റഷ്യൻ ലോകകപ്പ് അറിയപ്പെടുക.ഫുട്ബോൾ പ്രേമികളുടെ ഹൃദയം കീഴടക്കിയാണ്  ഫ്രാൻസും ക്രൊയേഷ്യയും മടങ്ങിയത് .ബ്രസീലിന്റെ മഞ്ഞപ്പക്ഷിക്കൂട്ടം ചിതറുകയും അർജന്റീനയുടെ നീലക്കപ്പലും സ്പാനിഷ് ആർമഡയും മുങ്ങുകയും ജർമൻ യുദ്ധയന്ത്രം തകർന്നടിയുകയും ഇംഗ്ളീഷ് സൂര്യൻ നട്ടുച്ചയ്ക്കണയുകയും ചെയ്തെങ്കിലും റഷ്യൻ ലോകകപ്പ്  ഒരു വൻ വിജയമായി മാറുകയായിരുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

Sunday 15 July 2018

മലയാളി വേണ്ടാത്തതെല്ലാം കൊണ്ടിടാനുള്ളകുപ്പത്തൊട്ടിയായി ജലാശയങ്ങളെ മാറ്റിയിരിക്കുന്നു.

മലയാളി വേണ്ടാത്തതെല്ലാം കൊണ്ടിടാനുള്ളകുപ്പത്തൊട്ടിയായി ജലാശയങ്ങളെ മാറ്റിയിരിക്കുന്നു.
മലയാളി വേണ്ടാത്തതെല്ലാം വലിച്ചെറിയാനുള്ള  ഒരു സ്ഥലമായി ജലാശയത്തെ കാണുന്നു .ജലസമൃദ്ധമാണ് നമ്മുടെ നാട്. നദികൾ, അരുവികൾ, കുളങ്ങൾ, കിണറുകൾ. എവിടെ തിരിഞ്ഞാലും  ജലാശയങ്ങൾ. വേനലിൽ അവ വറ്റിത്തുടങ്ങുമ്പോൾ കൃത്യമായ ഇടവേളകളിൽ മഴ. വീണ്ടും സമൃദ്ധി. ഇതായിരുന്നു കുറേക്കാലം മുമ്പുവരെ  സ്ഥിതി. കാലാവസ്ഥയ്ക്ക് താളം തെറ്റിത്തുടങ്ങിയപ്പോൾ ജലസ്രോതസ്സുകൾ ചുരുങ്ങാനാരംഭിച്ചു. സാക്ഷര കേരളമാണ് ജലാശയം മലിനമാക്കുന്നത് .വെള്ളത്തിൽ മാലിന്യം കലർന്നാൽ എന്തൊക്കെ ആപത്തുകളാണ് പടർന്നുപിടിക്കുക എന്ന് നന്നായി അറിയുന്നവരാണ് വിദ്യാസമ്പന്നരായ കേരളീയർ. എന്നിട്ടുപോലും ജലാശയങ്ങളിൽ മാലിന്യമെത്തുന്നത് ഒരു തടസ്സവുമില്ലാതെ തുടർന്നുപോകുന്നു
ജലത്തെ മൂല്യവത്തായി കരുതിയിരുന്ന  ഒരു പഴയ കാലം കേരളത്തിനുണ്ട്.മലിനമായ ജലാശയത്തിലുള്ള വെള്ളമാണ് പൈപ്പിലൂടെയും കിണറിലൂടെയും തങ്ങളുടെ വീട്ടിനുള്ളിലെത്തുന്നതെന്ന് അറിയാമായിരുന്നിട്ടും ആളുകൾ വീട്ടിലെ മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിനുള്ളിലാക്കി ജലാശയങ്ങളിൽ നിക്ഷേപിച്ചു കൊണ്ടേയിരിക്കുന്നു. കക്കൂസ് മാലിന്യം ശേഖരിക്കുന്ന ടാങ്കറുകാർ ടാങ്കറിൽ ശേഖരിച്ച മാലിന്യം ഇരുളിന്റെ മറപറ്റി ജലാശയങ്ങളിൽ  കൊണ്ടുചെന്നു തള്ളുന്നു. നദീതീരങ്ങളിൽ ഉയർന്നുവന്ന വ്യവസായശാലകൾ നദിയിൽനിന്നു ജീവജലമെടുക്കുകയും അതിനുതാഴെ തങ്ങളുടെ വിഷജലം ഒഴുക്കിവിടുകയും ചെയ്യുന്നു. ഹോട്ടലുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും തങ്ങളുടെ അഴുക്കുചാലുകൾ നദിയിലേക്കു  തന്നെ തുറന്നുവയ്ക്കുന്നു.
കരയിൽ നിന്നൊഴുക്കിവിടുന്ന രാസവസ്തുക്കളുടെ സാന്നിധ്യത്താൽ ജലജീവികൾ ചത്തുപൊങ്ങുന്നത് ഇടയ്ക്കിടെ നാം കാണുന്നുണ്ട്. മുന്നറിയിപ്പൊന്നും ആരും ശ്രദ്ധിക്കുന്നില്ല. പകർച്ചവ്യാധികളും ജലജന്യരോഗങ്ങളും പ്രത്യക്ഷപ്പെടുമ്പോൾ പതിവ് ബോധവത്കരണ പരിപാടികളും പ്രഖ്യാപനങ്ങളുമുണ്ടാകും. മലയാളി എല്ലാം പെട്ടന്ന് മറക്കുകയും ചെയ്യുന്നു.പഠനങ്ങൾ പലതും നടക്കുന്നുണ്ടെങ്കിലും  നാം ഒന്നുംതന്നെ പഠിക്കുന്നില്ല .കേരളത്തിലെ ജലാശയങ്ങള് സമ്പൂര്ണ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. പുഴകളും തോടുകളും  കായലുകളും ഇന്ന് ദുരന്തമുഖത്താണ്. മനുഷ്യനിര്മിത മാലിന്യങ്ങളും നാശകാരിയായ പ്ലാസ്റ്റിക്കുമാണ് ഇപ്പോള് പുഴകളിലും കായലുകളിലുമെല്ലാം നിറയുന്നത്.
ഭാരതത്തിൽ പൊതുവെ ജലത്തിന്റെ കാര്യത്തില് മാത്രമല്ല, പൊതുഇടങ്ങളും ചവറ്റുകൊട്ടകളാണ്.പുഴയിലെ വെള്ളം പാചക ആവശ്യങ്ങള്ക്ക് നേരിട്ട് ഉപയോഗിച്ചിരുന്ന കാലം കേരളം മറന്നിട്ടില്ല.  ഇന്ന് കേരളത്തിലെ ജലാശയങ്ങളില് കുടിക്കാന് കഴിയുന്ന വെള്ളമില്ലെന്നതു പോട്ടെ, ഇറങ്ങിക്കുളിക്കാന് കഴിയുന്ന വെള്ളം പോലും അന്യമാവുകയാണ്. നീലിമ തെളിയുന്ന കുഞ്ഞോളങ്ങളും തെളിനീരില് നീന്തുന്ന മീനുകളും ആമ്പല്പ്പൂവും കൊറ്റിയും ഞണ്ടും ഒക്കെ ഓര്മയില് മാത്രം.. നാട്ടിന്പുറമെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ സകലമാലിന്യങ്ങളും ജലാശയമെന്ന വലിയ വേസ്റ്റ്ബാസ്കറ്റിലേക്ക്  വലിച്ചെറിയുകയാണ് .
അഷ്ടമുടിക്കായലിനെ മലിനമാക്കുന്നതില് പ്രധാന പങ്കുണ്ട് കയര് വ്യവസായത്തിന്. കായലിന്റെ ആഴം കുറഞ്ഞ ഭാഗങ്ങളെല്ലാം തൊണ്ട് അഴുക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്നു. തൊണ്ട് അഴുകുമ്പോള് വെള്ളത്തില് കലരുന്ന ഹൈഡ്രജന് സള്ഫൈഡ് വാതകം ആവാസവ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുയര്ത്തുന്നു. ആമ്പല്പ്പൂക്കള് കേരളത്തിലെ  മിക്ക ജലാശയങ്ങളില് നിറയെയുണ്ടായിരുന്നു. ധാരാളം ജലജീവികളുടെ ആവാസകേന്ദ്രവും. മത്സ്യങ്ങള് മുട്ടയിടാനും കുഞ്ഞുങ്ങളെ വിരിയിക്കാനും തമ്പടിച്ചിരുന്ന ഇടത്താവളങ്ങള് ഇന്ന് അപൂര്വ കാഴ്ചയാണ്. കൃഷിക്കായി ഉപയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും വെള്ളത്തില് കലര്ന്നതോടെ ആമ്പലുകളുടെ കുലംമുടിഞ്ഞുതുടങ്ങി. ആമ്പലിന്റെ മാത്രമല്ല, മറ്റു ജലസസ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെ.
കായല് ടൂറിസം വളര്ന്നതോടെ മലിനീകരണത്തിന്റെ തോത് പതിന്മടങ്ങായി. ബോട്ടുകളില്നിന്നുള്ള കക്കൂസ് മാലിന്യമടക്കം നമ്മുടെ ജലസമ്പത്തിന് ഭീഷണിയാവുന്നു. ആയിരത്തിലധികം ഹൗസ്ബോട്ടുകള് പുന്നമടക്കായലില് തന്നെ ടൂറിസ്റ്റുകള്ക്കായി സഞ്ചരിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സഞ്ചാരികള് കായലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്ക്ക് പരിധിയില്ല. കുപ്പികള് മറ്റു പ്ളാസ്റ്റിക് വസ്തുക്കള് തുടങ്ങിയവ വെള്ളത്തിന്റെ മേല്ത്തട്ടില് ആവരണം തീര്ക്കുന്നു. യന്ത്രവത്കൃത ബോട്ടുകളില് നിന്ന് വെള്ളത്തില് കലരുന്ന വിവിധതരം എണ്ണകളുടെ പാടയും ജലോപരിതലത്തില് രൂപപ്പെടുന്നു.പാശ്ചാത്യരാജ്യങ്ങൾ ജലാശയങ്ങളെ  എങ്ങനെ മനോഹരമായി  സംരക്ഷിക്കുന്നു  എന്ന് പഠിക്കണം . അയൽ രാജ്യമായ ശ്രീലങ്ക അവരുടെ ജലാശയങ്ങൾ  സംരക്ഷിക്കുന്ന രീതി ഭാരതം മാതൃകയാക്കണം .

പ്രൊഫ്. ജോൺ കുരാക്കാർ