Saturday 30 November 2019

ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ എന്തുചെയ്യും

ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ  എന്തുചെയ്യും

ദശാബ്ദങ്ങളായി നടക്കുന്ന മലങ്കര സഭാ കേസ് അതിൻറെ അവസാനത്തിൽ എത്തിനിൽക്കുകയാണ് .സത്യം തിരിച്ചറിയാത്ത ഒരുവിഭാഗം ഇപ്പോഴും  
സഭയിലുണ്ട് .നൂറ്റാണ്ടിന്റെ പാരമ്പര്യം ഉണ്ട് സഭാതർക്കത്തിന്; കോടതികൾ പലതും കയറിയിറങ്ങി, വിശ്വാസികളുടെ കോടികണക്കിന് പണംകേസിനുംമറ്റുമായി നഷ്‌ടപ്പെടുത്തി . തോൽവി സംഭവിച്ചപ്പോൾ പാത്രിയർക്കിസ് വിഭാഗം രമ്യതയുമായി വന്നതും  പരസ്പരം മെഴുകുതിരി കത്തിച്ചു കൊടുത്ത് സഹോദരങ്ങൾ ഒന്നിച്ചതും  ഓർമ്മയില്ലേ ? ഓർത്തഡോക്സ്‌ സഭയ്ക്ക് പാത്രിയർക്കിസ് വിഭാഗം കോടതിച്ചിലവ് തിരികെ കൊടുക്കുവാൻ വിധിച്ചതും ഒരമ്മയില്ലേ ?പന്ത്രണ്ടു വർഷം പൂർത്തിയായ അന്ന് കൊടുത്തു വിഘടിത വിഭാഗം വീണ്ടും കേസ്; കാലങ്ങൾ കഴിഞ്ഞു, കേസിന്റെ വിധിവരുന്നതിനു തൊട്ടു മുൻപ് കോടതി വിധി എന്താണ് എങ്കിലും അത് അംഗീകരിക്കും എന്ന് വിഘടിതവിഭാഗം പ്രഖ്യാപിച്ചു'.. കോടതിവിധി പാത്രിയർക്കിസ് സമൂഹത്തിനു എതിരായി. അന്നുമുതൽ തുടങ്ങി ഇടവകകളിൽ ഞങ്ങൾക്കാണ് ഭൂരിപക്ഷം, ഞങ്ങളാണ് വലുത്, കൈവെപ്പുണ്ട്, കുപ്പായം ഞങ്ങളുടേതാണ്, ഭരണഘടന റെജിസ്റ്റർ ചെയ്തിട്ടില്ല, ക്യൂറേറ്റീവ് പെറ്റിഷൻ, ചർച്ച് ആക്റ്റ്, ശവം വെച്ച് വിലപേശൽ തുടങ്ങിയ കലാപരിപാടികളുമായി തെരുവിൽ ഇറങ്ങി. ഇതിനിടയ്ക്ക് ഓർത്തഡോക്സ്‌ സഹോദരങ്ങളുടെ കൈവെട്ടിയും, തലതല്ലിപൊട്ടിച്ചും, വധശ്രമം നടത്തിയും, ഗുണ്ടാ വിളയാട്ടങ്ങൾ അരങ്ങേറി.
 കോടതിവിധികളെ പച്ചയായി ലംഘിച്ചു നാട്ടിൽ പോലീസിന്റെയും സർക്കാരിന്റെയും ഒത്താശയിൽ അരാജകത്വം സൃഷ്ടിക്കുന്നു .ഭൂരിപക്ഷം തെളിയിക്കാൻ അവസരം കൊടുത്തു, കോടതിയിൽ നിന്ന് തന്നെ, പക്ഷെ തോൽക്കും എന്നു ഉറപ്പുണ്ടായിരുന്നതുകൊണ്ടു അവിടെനിന്നു ചാടിപ്പോയി 2002 ൽ പുതിയ സഭയുണ്ടാക്കി, ഭരണഘടനയുണ്ടാക്കി. ഇതുകൊണ്ടൊന്നും തീർന്നില്ല, പാവപ്പെട്ട ജനങ്ങളുടെ പിച്ചച്ചട്ടിയിൽ കൈയ്യിട്ടുവാരി കേസിന് എന്നപേരിൽ ലക്ഷങ്ങളും കോടികളും പിരിച്ചു പാവങ്ങളുടെ സ്വത്തും സമ്പാദ്യവും ഇല്ലാതാക്കികൊണ്ടിരിക്കുന്നു .രണ്ടുകൂട്ടരും  ഒത്തൊരുമിച്ചു വസിച്ച ആരാധനാലങ്ങളിൽ നിന്ന്, അധികാരത്തിന്റെയും സ്വത്തിന്റെയും പേരിൽ പിതാക്കന്മാർ തുടങ്ങിവച്ച തർക്കങ്ങൾ, അടിച്ചിറക്കിവിടലുകൾ എല്ലാത്തിനും കാലം കണക്കുപറഞ്ഞു. യോജിക്കാൻ കഴിയാത്തവിധം പാത്രിയർക്കീസ് വിഭാഗത്തിൽ  ഒരു കൂട്ടം അകന്നുകഴിഞ്ഞു .  കോടതിവിധി അംഗീകരിച്ചു രണ്ടായി പിരിഞ്ഞു സമാധാനം പുനഃസ്ഥാപിക്കൂ. അല്ലെങ്കിൽ കാലം ഒരിക്കലും മാപ്പുതരില്ല .
ശവം വച്ച് ഇനി വില പേശാനാവില്ല .പാത്രിയർക്കീസ് വിഭാഗം  പാവങ്ങളെ വച്ച് മുതലെടുക്കുകയാണ് പെരുമ്പാവൂർ ബഥേൽ സുലോക്കോ ഓർത്തഡോക്സ്‌ ദേവാലയത്തിൽ യാക്കോബായ വിഭാഗത്തിലെ മുണ്ടക്കൽ റെജി (52) യുടെ ശവസംസ്കാര ശുശ്രൂഷകൾ അവരുടെ കുടുംബത്തിന്റെ ആവശ്യപ്രകാരം ഓർത്തഡോക്സ് വൈദീകർ നടത്തികൊടുത്തു.മരിച്ച റെജി പാത്രക്കീസ് വിഭാഗത്തിന്റെ ട്രസ്റ്റി ആയിരുന്ന മുണ്ടക്കൽ ബേബിയുടെ സഹോദരൻ ആണ്.പരേതന്റെ ശവസംസ്കാര ശുശ്രൂഷകൾ വീട്ടിലും ദേവാലയത്തിലും സെമിത്തേരിയിലും 1934 പ്രകാരം നിയമിതനായ വികാരി ബഹു.എൽദോ കുരിയാക്കോസ് അച്ചന്റെ മുഘ്യ കാർമീകത്വത്തിൽ ഭംഗിയായി നടത്തി.പാവപെട്ട യാക്കോബായക്കാരൻറെ  ശവം വച്ച് പേശുന്നത് നിർത്തിക്കൂടെ ?

പ്രൊഫ്. ജോൺ കുരാക്കാർ


Friday 29 November 2019

POET AKKITHAM BAGS"JNANPITH AWARD "IN LITERATURE. അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം

 POET AKKITHAM BAGS"JNANPITH AWARD "IN LITERATURE.
അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം

 It is a proud moment for the people of Kerala, the book lovers in particular, as Akkitham Achuthan Namboothiri popularly known as Akkitham, the poet of simplicity in Malayalam literature, has been awarded with the highest honour in the official declaration of which was announced in New Delhi on Friday.അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠ പുരസ്കാരംപുരസ്കാരം നേടുന്ന ആറാമത്തെ മലയാളിയാണ് അക്കിത്തംസമഗ്ര സംഭാവനകൾ കണക്കിലെടുത്താണ് അവാർഡ്. 2017ല്‍ പത്മശ്രീ ബഹുമതി നൽകി രാജ്യം ആദരിച്ചിരുന്നു. 2008 ല്‍ എഴുത്തച്ഛന്‍ പുരസ്കാരവും ലഭിച്ചു. ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ മാണ് പ്രശസ്തകാവ്യം.
കവിതകളും നാടകവും ചെറുകഥകളും ഉപന്യാസങ്ങളുമായി 46 ഓളം കൃതികള്‍ മഹാകവി അക്കിത്തത്തിന്റെ സംഭാവനയായി മലയാളത്തിന് ലഭിച്ചിട്ടുണ്ട്ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസംഭാഗവതംനിമിഷ ക്ഷേത്രംവെണ്ണക്കല്ലിന്റെ കഥബലിദര്ശനംമനസ്സാക്ഷിയുടെ പൂക്കള്‍, അക്കിത്തത്തിന്റെ തിരഞ്ഞെടുത്ത കവിതകള്‍,പഞ്ചവര്ണ്ണക്കിളിഅരങ്ങേറ്റംമധുവിധുഒരു കുല മുന്തിരിങ്ങഇടിഞ്ഞു പൊളിഞ്ഞ ലോകംഅമൃതഗാഥികകളിക്കൊട്ടിലില്‍, സമത്വത്തിന്റെ ആകാശംകരതലാമലകംആലഞ്ഞാട്ടമ്മപ്രതികാരദേവതമധുവിധുവിനു ശേഷംസ്പര്ശമണികള്‍, അഞ്ചു നാടോടിപ്പാട്ടുകള്‍, മാനസപൂജ എന്നിവയാണ് പ്രധാനകൃതികള്‍.
Prof. John Kurakar


Wednesday 27 November 2019

PROF. JOHN KURAKAR INAUGURATED EDAN NAGAR STUDY TOUR


Ayppalloor Edan Nagar Study tour was held on 23rd November,2019. The team includes 51 members. We visited Malayala manorama Printing house Aleeppy and few historical pilgrimage centers. Boating in Punnamada lake is also interesting.Prof. John Kurakar, president,Edan Nagar inaugurated the study tour.
.ഐപ്പള്ളുർ ഏദൻ നഗർ റെസിഡൻറ്സ് അസ്സോസിയേഷൻ്റെ പത്താമത് പഠന വിനോദയാത്ര 2019 നവംബർ 23 നടത്തി .രാവിലെ 6 മണിക്ക് യാത്ര ആരംഭിച്ചു .ആലപ്പുഴ മലയാള മനോരമ പ്രിൻറിംഗ് യുണിറ്റ് , ആലപ്പുഴയിലെ മറ്റ് സാമൂഹ്യ,സാംസ്ക്കാരിക ആധ്യാത്മീക കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം പുന്നമടക്കായലിൽ ബോട്ടിങ്നടത്തി .ബോട്ടിങ്‌ 6 മണിക്കൂർ നീണ്ടുനിന്നിരുന്നു .ഹൌസ് ബോട്ടിൽ നടത്തിയ യോഗം ഏദൻ നഗർ പ്രസിഡണ്ട്പ്രൊഫ്. ജോൺ കുരാക്കാർ ഉത്ഘാടനം ചെയ്തു . സെക്രെട്ടറിഎം. തോമസ് ,പി.എം.ജി കുരാക്കാർ , എം. അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു . പാദനയാത്രയിൽ 51 പങ്കെടുത്തു . സ്വയം പരിചയപെടുത്തലോടുകൂടിയാണ് യോഗം ആരംഭിച്ചത്.ലളിതഗാനം , ക്വിസ് എന്നിവയിൽ സബ്ജൂനിയർ ,ജൂനിയർ ,സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തിയത് . 30 പേർ മത്സരങ്ങളിൽ പങ്കെടുത്തു . വിജയികൾക്കുള്ള സമ്മാനങ്ങൾ പ്രൊഫ്. ജോൺ കുരാക്കാർ വിതരണം ചെയ്തു .









Monday 25 November 2019

വിഷപാമ്പുകളും വിഷം ചീറ്റുന്ന അധ്യാപകരുമുള്ളവിദ്യാലയങ്ങളിൽ കുട്ടികൾക്ക് ആര് സുരക്ഷ നൽകും ?

വിഷപാമ്പുകളും വിഷം ചീറ്റുന്ന അധ്യാപകരുമുള്ളവിദ്യാലയങ്ങളിൽ കുട്ടികൾക്ക് ആര്  സുരക്ഷ നൽകും ?

പാമ്പുകടിയേറ്റുള്ള അഞ്ചാം ക്ലാസുകാരിഷഹല ഷെറിൻറെ മരണം മലയാളികളെ  വേദനിപ്പിക്കുന്നു.ബത്തേരി സർവജന ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു ഷഹല ഷെറിൻ. എന്തുകൊണ്ട് ആ അധ്യാപകർക്ക് ഷെഹ്‌ല തങ്ങളുടെ സ്വന്തം കുഞ്ഞായി തോന്നിയില്ല? മതിയായ ചികിത്സ നൽകാതെ 100 കിലോമീറ്ററോളം അകലെയുള്ള മെഡിക്കൽ കോളജിലേക്ക് കുട്ടിയെ റഫർ ചെയ്ത നടപടി കൃത്യവിലോപമല്ലാതെ മറ്റെന്താണ്? പൊതുവിദ്യാഭ്യാസ രംഗത്തെയും പൊതുജന ആരോഗ്യ- ചികിത്സാരംഗങ്ങളിളെയും ശോചനീയാവസ്ഥയിലേക്കാണ്  ഇത് വിരൽചൂണ്ടുന്നത് .അധ്യാപകരടക്കം സഹജീവികളോട് പുലര്‍ത്തുന്ന നിസംഗതയുടെയും അധാര്‍മികമായ കൃത്യവിലോപവുമാണ് ഈ സംഭവം വ്യക്തമാക്കുന്നത് .സർക്കാർ  സ്കൂളുകളുടെ അടിസ്ഥാന സൗകര്യവി കസനവും കുട്ടികളുടെ സുരക്ഷിതത്വവും പൂര്‍ണമായും ഉറപ്പുനല്‍കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് മനസിലാക്കേണ്ടത് .
നിരന്തരമായ കരുതലും ജാഗ്രതയും ആവശ്യപ്പെടുന്ന ഗുരുതരമായ പ്രശ്നമാണ് ഷെഹ്‌ലയുടെ ദാരുണാന്ത്യം ഉയര്‍ത്തുന്നത്. ക്ലാസ് മുറികളിലെ മാളവും മറ്റും അടച്ച് അറ്റകുറ്റപണി നിര്‍വഹിക്കാന്‍ യഥാസമയം ഇടപെടാന്‍ അധ്യാപകരക്ഷാകര്‍തൃ സംഘടന ശ്രമമൊന്നും നടത്തിയിട്ടില്ലെന്നുവേണം കരുതാന്‍. സ്വന്തം മക്കളെ സ്വാശ്രയ വിദ്യാലയങ്ങളില്‍ അയച്ചു പഠിപ്പിക്കാന്‍  സര്‍ക്കാര്‍ സ്കൂളില്‍ ‘തൊഴിലെടുക്കുന്ന’ അധ്യാപകരും നമ്മുടെ പൊതുവിദ്യാലയങ്ങളില്‍ അപൂര്‍വമല്ല. വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കാണാൻ ഇവർക്ക് കഴിയില്ല .സാര്‍വത്രികവും സുരക്ഷിതവും കാര്യക്ഷമവുമായ വിദ്യാഭ്യാസവും ആരോഗ്യപരിപാലന-ചികിത്സാ സംവിധാനവും ഒരു സമൂഹത്തിന്റെ വളര്‍ച്ചയുടെയും പുരോഗതിയുടെയും അളവുകോലാണെന്ന്  സർക്കാർ മനസിലാക്കണം .ചില അധ്യാപകർക്കും ഡോക്ടർക്കും ഇക്കാര്യത്തിൽ അനാസ്ഥയുണ്ടായെന്നതാണ് വാസ്തവം.
  സഹപാഠികൾ  ആവശ്യപ്പെട്ടിട്ടും സ്കൂളിൽനിന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചില്ല.  മുക്കാൽ മണിക്കൂർ വൈകി രക്ഷിതാക്കൾ വന്നശേഷമാണ് അതിന് തയ്യാറായത്. പാമ്പുകടിയേറ്റെന്ന് ഉറപ്പായിട്ടും കേരളത്തിൽ ഒരു കുഞ്ഞിനെ രക്ഷിക്കാൻ സാധിച്ചില്ല എന്ന കുറ്റബോധം മലയാളികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കും .സ്കൂളുകൾ നമ്മുടെ കുഞ്ഞുങ്ങളുടെ  രണ്ടാം വീടാണ്. അധ്യാപകരുടെ പരിരക്ഷ കാണും, അവരുടെ ചുമലുകളിൽ കുട്ടികളിൽ സുരക്ഷിതരായിക്കും എന്നു വിശ്വസിച്ചാണ് ഓരോ രക്ഷിതാവും തങ്ങളുടെ കുട്ടികളെ സ്കൂളിലേക്ക് അയയ്ക്കുന്നത്. പാമ്പുകടിയേറ്റു എന്നറിഞ്ഞപ്പോൾത്തന്നെ ഒരുനിമിഷം പാഴാക്കാതെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കണമായിരുന്നു. അവർ അത് ചെയ്തില്ല . ഇങ്ങനെയുള്ളവരുടെ അടുത്തേക്കു കുട്ടികളെ പഠിക്കാനായി പറഞ്ഞുവിടും? സ്മാർട് ക്ലാസുകളും കംപ്യൂട്ടറുകളുമൊക്കെയായി സ്കൂളുകൾ സ്മാർട്ടാകുന്ന ഈ കാലത്താണ് ദൈവത്തിൻറെ സ്വന്തം നാടായ  കേരളത്തിലെ ഒരു ക്ലാസ്മുറിയിലാണ് വിഷപ്പാമ്പുകൾ നിറഞ്ഞ മാളങ്ങളുള്ളത് .നമ്മുടെ കുഞ്ഞുങ്ങളെ വിഷപാമ്പുകളിൽ നിന്നും  വിഷം ചീറ്റുന്ന മനുഷ്യരിൽനിന്നും ദൈവമേ  കാത്തുരക്ഷിക്കണേ.!

പ്രൊഫ്. ജോൺ കുരാക്കാർ

Wednesday 20 November 2019

PROF.JOHN KURAKAR,PROF. MOLLY kURAKAR AND 27 PROFESSORS HONORED BY ALUMNI OF ST.GREGORIOS COLLEGE U.A.E CHAPTER

കൊട്ടാരക്കര കോളേജ് അലുംനി അസോസിയേഷൻ  യു..  ചാപ്റ്റർ    അജ് മാൻ  ബീച്ച് റിസോർട്ട്  ഓപ്പൺ ആഡിറ്റോറിയത്തിൽ  വച്ച്  കൊട്ടാരക്കര കോളേജിലെ  29 റിട്ടയേർഡ്  അദ്ധ്യാപകരെ ആദരിച്ചു .താലപൊലി ,വാദ്യമേളം എന്നിവയുടെ അകമ്പടിയോടെയാണ് തങ്ങളുടെ   അദ്ധ്യാപകരെ  നൂറുകണക്കിന്  പൂർവ വിദ്യാർത്ഥികൾ സമ്മേളന വേദിയിലേക്ക് ആനയിച്ചത് .തങ്ങളാണ് ലോകത്തെ ഏറ്റവും വലിയധനികരെന്നും തങ്ങളുടെ ബാങ്കുകളായ ശിഷ്യർ ലോകത്ത് എവിടെയും ഉള്ളതിനാലാണ് ഇതൊന്നും അധ്യാപകർനിറഞ്ഞ മനസ്സോടെ പറഞ്ഞപ്പോൽ  ചടങ്ങ് അതിധന്യമായി .അദ്ധ്യാപകരുടെ പ്രീയ ശിഷ്യർ കാൽതൊട്ട് വന്ദിച്ച് ,പൊന്നാട അണിയിച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു .എല്ലാ അധ്യാപകരും സംസാരിച്ചു . 2019  നവംബർ 15  ന് യു.. -  നടന്ന  ഗുരുവന്ദനം ഒരു ചരിത്രസംഭവമായി എന്നും രേഖപ്പെടുത്തും









Monday 11 November 2019

അക്രമം നടത്തുന്നവരും (അക്രമികൾക്ക്‌ കുട പിടിക്കുന്നവരും


അക്രമം നടത്തുന്നവരും (അക്രമികൾക്ക്കുട പിടിക്കുന്നവരും

പാത്രിയർക്കീസ് വിഭാഗത്തിൻറെ തകർച്ചയിൽ പൊതുസമൂഹത്തിന് വളരെ വിഷമം ഉണ്ട് . കോടതിവിധിയെ മറികടക്കാൻ ആർക്കുമാവില്ല .എല്ലാപള്ളികളും പോകുമെന്നായപ്പോൾ  ഒരുവിഭാഗം അക്രമത്തിലേക്ക് നീങ്ങുകയാണ് . സർക്കാർ ഒരുപരിധിവരെ മൗനം പാലിക്കുകയും ചെയ്യുന്നു .ഓർത്തോഡോസ്‌കാരോടുള്ള പക ദേവാലയങ്ങളുടെ മേൽ കാണിക്കുമ്പോൾ  വിഘടിത വിഭാഗത്തിൻറെ  നാശം  അടുത്തുവെന്നാണ്. ..സർവ്വ നാശവും പിതാക്കൻ മാരുടെ ശാപവും ഓരോരുത്തരേയും പിടികൂടാൻ തുടങ്ങിയിട്ടുണ്ട്..അയോദ്ധ്യ വിധി കഴിഞ്ഞ ദിവസം ഉണ്ടായി .വിധി എല്ലാ വിഭാഗങ്ങളും അംഗീകരിക്കണം എന്ന് വിധി വരുന്നതിന് മുൻപേ പത്രമാധ്യമങ്ങളിൽ കൂടിയും സോഷ്യൽ മീഡിയകൾ വഴിയും കേന്ദ്ര സംസ്ഥാന സർക്കാരുകൾ കർശന നിർദ്ദേശം നൽകി. രാജ്യത്ത് ഒരു കലാപവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
എന്നാൽ 2017 ജൂലൈ 3 ന് ഇതേ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് വകവെയ്ക്കാതെ പാത്രിയർക്കീസ് വിഭാഗം പരാജയം അംഗീകരിക്കാതെ   നാട്ടിൽ അരാജകത്വവും അക്രമവും അഴിച്ചുവിടുന്നത് ഒരു സർക്കാരും കാണുന്നില്ല, അല്ലെങ്കിൽ കണ്ടിട്ടും കണ്ണടയ്ക്കുന്നു എന്ന ബോധ്യം സാധാരണ ജനങ്ങൾക്കുണ്ട്. സുപ്രീം കോടതി വിധിയ്ക്കെതിരെ സമരങ്ങളും പ്രതിഷേധങ്ങളും മനുഷ്യച്ചങ്ങല ഉൾപ്പെടെ നടത്തുന്നത് പോരാഞ്ഞ് അക്രമത്തിന്റെ പാത തിരഞ്ഞെടുതിരിക്കുകയാണ് . ഓർത്തോഡോസ്‌കാരെ വെട്ടിപ്പരിക്കേൽപ്പിക്കുന്നു ,കുരിശടികൾ തകർക്കുന്നു , പരിശുദ്ധന്മാരുടെ കബറുകൾ പൊളിക്കുന്നു .നാട്ടിൽ  ഭീകരത സൃഷ്ടിക്കുന്ന കാഴ്ചയാണ് കുറേദിവസവുമായി കാണുന്നത് .സുപ്രീം കോടതി വിധി, മുഖം നോക്കാതെ, കർശനമായി നടപ്പാക്കുമെന്ന് അധര വ്യായാമം നടത്തുന്ന കേരള മുഖ്യമന്ത്രി അക്രമത്തിന് നേതൃത്വം കൊടുക്കുന്ന  ഒരുവിഭാഗത്തിൻറെ നേതാവിനെ  ആശുപത്രിയിൽ സന്ദർശി.ച്ച് കുശലാന്വേഷണം നടത്തുന്നതും കേരള ജനത കണ്ടു.
 ഇടവക അംഗങ്ങളെ വെട്ടിയും കുത്തിയും മാരകമായി പരിക്കേൽപ്പിക്കുമ്പോൾ കണ്ടില്ലെന്ന് നടിക്കുന്ന അധികാരികൾ കണ്ണു തുറക്കുന്ന സമയം അനതിവിദൂരമാല്ല. നിയമം അനുസരിക്കുന്നവരും, അക്രമം നടത്തുന്നവരും (അക്രമികൾക്ക്‌ കുട പിടിക്കുന്നവരും ആരൊക്കെയാണെന്ന്  ജനങ്ങൾ മനസ്സിലാക്കിത്തുടങ്ങി..പരിപാവനമായ  കോതമംഗലം പളളിയുടെ വിശുദ്ധി പോലും വിഘടിതവിഭാഗം ഓർത്തില്ല  അധികം താമസിക്കാതെ കോതമംഗലം ചെറിയപള്ളിയിൽ  വിധി നടപ്പിലാകും ഹൈക്കോടതിയിൽ വാദം കഴിഞ്ഞ് കിടക്കുന്ന കേസിൽ വിധി ഉട൯വരും.തോമസ് പോൾ  റമ്പാൻ വീണ്ടും വരും. ലക്ഷൃത്തിൽ എത്തുകയും ചെയ്യും ആർക്കും തടയാനാവില്ല .യോഗൃതയില്ലാത്ത.കൂടുതൽ ചുവപ്പു കുപ്പായധാരികൾ വന്നപ്പോൾ തന്നെ സഭ നശിച്ചു

പ്രൊഫ്. ജോൺ കുരാക്കാർ

Friday 8 November 2019

ഇടിഞ്ഞുപൊളിഞ്ഞ പള്ളികളും കുറെ വിശ്വാസികളും


ഇടിഞ്ഞുപൊളിഞ്ഞ പള്ളികളും  കുറെ വിശ്വാസികളും

യാക്കോബായ വിഭാഗത്തിന്റെ മെത്രോപ്പോലീത്തൻ ട്രസ്റ്റീ അഭി ഗ്രീഗോറിയോസ് തിരുമേനി ഇന്ന് പത്രങ്ങൾക്കു മുൻപിൽ നടത്തിയ പ്രസ്താവന കേൾക്കാനിടയായി .മലങ്കര സഭയിലെ ഒരു വിഭാഗത്തിനുണ്ടായ ദയനീയാവസ്ഥക്കു കാരണമെന്താണ് ? ഓരോ ദിവസവും ഒന്നും രണ്ടും പള്ളികൾ മലങ്കര സഭയിലേക്കു മടങ്ങി പോകുകയാണ് . .ഇന്ന് കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന് കീഴിലുള്ള കൂത്താട്ടുകുളം ചോരക്കുഴി സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് പളളികേസിൽ വിധി നടപ്പാക്കുന്നതിന് വേണ്ട നടപടികൾ ജില്ലാ കളക്ടർ കൈക്കൊള്ളണമെന്ന് മുവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവായിരിക്കുകയാണ് ..ഇനി യാക്കോബായവിഭാഗംവിശ്വാസികൾ  ഉറച്ച തീരുമാനം പറയേണ്ടിയിരിക്കുന്നു .അവർമലങ്കരസഭയുടെഒരു വിഭാഗംആണോ അതോ ഒരു പ്രത്യേകസഭ ആണോ  എന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു .മലങ്കര സഭയുടെ ഭാഗമാണെങ്കിൽ സമാന്തരഭരണം നടത്തി കൊണ്ടുപോകാൻ പറ്റില്ല.അവർകോടതിവിധിഅംഗീകരിച്ചുകോടതി അംഗീകരിച്ചഭരണഘടനയെയും ഭരണ സംവിധാനത്തെയും സ്വീകരിക്കണം..
ഓർത്തഡോൿസ് സഭയുമായി യോജിച്ചു പോകാൻ പറ്റാത്ത കാര്യങ്ങളായി യാക്കോബായക്കാർ  പറയുന്നത്  ഇതിക്കെയാണ് .1 -ഓർത്തഡോൿസ് വിശ്വാസം  യാക്കോബായ വിശ്വാസത്തിന് വിരുദ്ധംആണ് .2  ഓർത്തഡോൿസ് വൈദീകർ മുടക്കപെട്ടവർ ആണ് , അവരുടെ കൂദാശകൾ  സ്വീകാര്യം അല്ല 3  ഓർത്തഡോൿസ് വൈദീകർ മൃതശരീരത്തിൽ തൊടാൻ പാടില്ല .ഇങ്ങനെയാണെങ്കിൽ  ഇനി എന്താണ് വഴി ? സഭ വിട്ടു പോകേണ്ടിവരും .ഒരു സഭയിൽ മാമ്മോദീസ മുങ്ങിആ സഭയുടെ കൂദാശകൾ സ്വീകരിച്ചുഎന്നത്കൊണ്ട്ഒരു വിശ്വാസിയെ ദേവാലയത്തിന്റെ സെമിത്തേരി യിൽ അടക്കാൻ കഴിയില്ല. മാതാപിതാക്കളെഅടക്കിയിട്ടുണ്ട് ഭർത്താവിന്റെയോ ഭാര്യയെ അടക്കി എന്നത് കൊണ്ട് അവകാശം ഒരു സഭകളും അനുവദിച്ചു നൽകുന്നില്ല .അവർ മരിക്കുന്ന കാലത്തുഅവർആ ഇടവകയിലെ അല്ലെങ്കിൽ സഭയിലെ ഏതെങ്കിലും ഇടവകയിൽ അംഗം ആയിരിക്കേണം എന്ന് നിർബന്ധം ആണ് . എത്രയോ വിശ്വാസികൾ സഭയും വിശ്വാസവും ഉപേക്ഷിച്ചു പെന്തക്കോസ്തു കത്തോലിക്കാ മാർത്തോമാ വിശ്വാസങ്ങളിൽ പോകുന്നു. അവരെ അവർ മാമ്മോദീസ മുങ്ങി അംഗമായിരുന്ന ദേവാലയത്തിന്റെ സെമിത്തേരി യിൽ അടക്കം  ചെയ്യാറുണ്ടോ ? ഒന്നായി പോകാൻ കഴിയില്ലെങ്കിൽ  മഞ്ഞനിക്കര പ്രസംഗത്തിൽ പരിശുദ്ധ പാത്രിയർക്കീസ് ആഹ്വാനം ചെയ്ത പോലെ നഷ്ടപെട്ട പള്ളികൾക്കു പകരം പള്ളിയും സെമിത്തേരി യും നിങ്ങൾ ഉണ്ടാക്കണം. കേരളത്തിൽനിങ്ങളെ പിന്തുണക്കുന്ന എല്ലാ വിഭാഗക്കാരും അകമഴിഞ്ഞ് സഹായിക്കും.അതോടെ   ശവം വെച്ചുള്ള നാടകവും വഴിയോരത്തെ പ്രകടനവും  ഇല്ലാതാകും
.ഇപ്പോൾ .അപഹാസ്യർ  യാക്കോബായക്കാർ മാത്രമല്ല . ഇന്ത്യയിലെ ഓർത്തഡോൿസ്സഭയും ക്രിസ്തീയസഭ മുഴുവൻ അപഹാസ്യർആകുകയാണ് ..ഒന്നുകിൽ വിധി അംഗീകരിക്കുക അല്ലെങ്കിൽ സഭ വിട്ടു പോവുക .യാക്കോബായ വിഭാഗത്തിന് രണ്ടു മാർഗങ്ങളെ ഉള്ളു. .പള്ളികളുടെ സെമിത്തേരികൾ പൊതുശ്മശാനങ്ങളല്ല. അത് ഇടവകാംഗങ്ങളുടെ ആവശ്യത്തിനായി ഉള്ളതാണ്. ഇത് തന്നെയാണ് എല്ലാ ക്രൈസ്തവ സഭകളിലും നിലവിലുള്ള നടപടിക്രമം. മരിച്ചയാളുടെ ബന്ധുക്കൾ ഇടവകയുടെ നിയമാനുസൃത ചുമതലക്കാരോട് ആവശ്യപ്പെട്ടാൽ അവരുടെ ചുമതലയിൽ മൃതശരീരം സംസ്ക്കരിക്കുന്നതിന് ഒരു തടസ്സവുമില്ല.സെമിത്തേരികൾ ഇടവകാംഗളുടെ മാത്രം ഉപയോഗത്തിനുള്ളതാണ് എന്ന തത്ത്വം പാത്രിയർക്കീസ് വിഭാഗവും പണ്ട് മുതൽ മുതലേ അംഗീകരിച്ചുവരുന്നതാണ്. പ്രശസ്തയായൊരു ചലച്ചിത്ര താരത്തിൻറെ മുത്തശിയുടെ മൃതശരീരം കുമരകത്ത് യാക്കോബായ വിഭാഗത്തിൻറെ കൈവശമുള്ള പള്ളിയിൽ നടത്തുവാൻ വിസമ്മതിച്ചതും, ജോസഫ് വെണ്ടറപ്പിള്ളിൽ അച്ചന്റെ സംസ്ക്കാരം വടവുകോട് പള്ളിയിൽ നടത്തുവാൻ യാക്കോബായ വിഭാഗം തടസം സൃഷ്ടിച്ചതും എല്ലാം ഇതേ വാദമുന്നയിച്ച് കൊണ്ടാണ്
ശവസംസ്കാരവുമായി ബന്ധപ്പെട്ടു യാക്കോബായ വിഭാഗം ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ കൊടുത്തിരുന്ന പരാതികളിന്മേൽ തീരുമാനമെടുക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് രേഖകൾ കൈമാറി .. സംസ്കാരവുമായി ബന്ധപ്പെട്ടു ഉചിതമായ തീരുമാനം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് എടുക്കാമെന്നും എന്നാൽ ഒരു തീരുമാനവും സുപ്രീം കോടതിയിൽ നിന്നുണ്ടായ ഉത്തരവിനെ മറികടന്നാവരുത് എന്നും ദേശീയ മനുഷ്യാവകാശ കമ്മീഷൻ സൂചിപ്പിച്ചിരിക്കയാണ് .
യഥാർത്ഥത്തിൽ മലങ്കരസഭയെ തന്റെ കാല്ക്കീഴിലാക്കുവാന്അന്ത്യോഖ്യാ പാത്രിയര്ക്കീസ് ചെയ്ത ഒരു കടുംകയ്യാണ് മലങ്കര  സഭയില്  ഒരു ഗ്രൂപ്പിനെ സൃഷ്ടിക്കുവാന്കാരണമായത്. കര്ത്താവിന്റെ അപ്പോസ്തോലനും മലങ്കരസഭയുടെ സ്ഥാപകനുമായ മാര്ത്തോമ്മാശ്ലീഹായ്ക്കു പൗരോഹിത്യമില്ലെന്നും പൗരോഹിത്യമില്ലാത്തതുകൊണ്ട് അദ്ദേഹത്തിന് സിംഹാസനമില്ലെന്നും സിംഹാസനമില്ലാത്തതുകൊണ്ട് അധികാരമില്ലെന്നും തന്മൂലം സഭ അന്ത്യോഖ്യന്സിംഹാസനത്തിന്റെ കീഴിലായിരിക്കണമെന്നും വരുത്തിവയ്ക്കുകയെന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. മാര്ത്തോമ്മായ്ക്ക് പട്ടമില്ലെന്നും സിംഹാസനമില്ലെന്നും ക്രൈസ്തവസഭയില്പെട്ട ആരെങ്കിലും പറയുവാന്തുനിയുമോ എന്നു ചിന്തിച്ചുപോകുന്നു..മാർത്തോമ്മ ശ്ലീഹായെ  തള്ളി പറഞ്ഞതാണ് പാത്രിയർക്കീസ് വിഭാഗത്തിൻറെ  തകർച്ചക്ക്  ഇടയാക്കിയത് .

പ്രൊഫ്. ജോൺ കുരാക്കാർ